‘ഈ സമയത്ത് പ്രേതങ്ങൾ മാത്രമേ നഗരത്തൽ ബാക്കി കാണൂ’. എന്നെ ബോട്ടിലേക്ക് എത്തിക്കാൻ കടവിൽ കാത്തുനിന്ന കടത്തുകാരൻ പിന്നീട് പറഞ്ഞാണ് ഞാൻ കാര്യമറിയുന്നത്.

എന്താണ് ശരിക്കും ചോദ്യങ്ങൾ? അവ ചോദ്യങ്ങളോടൊപ്പം ഉത്തരങ്ങളെക്കൂടി ഉദരത്തിൽ പേറുന്നവ ആയിരിക്കില്ല എന്ന് ബെർഗ്സൺ പറയും. നമ്മുടെ അക്കാദമിക് തത്വചിന്തക്കിത്തരം വേവലാതികളൊന്നുമില്ല.

രാഷ്ട്രീയ ചിന്തകർ എങ്ങിനെയാണ് ഹിംസയുടെ കാര്യത്തിൽ വ്യത്യസ്തമായ നിലപാടുകളിൽ എത്തിച്ചേരുന്നത്‌? ഗാന്ധിയുടെ നിലപാട് ഫാനോണിന്റേതിൽ നിന്ന് വ്യത്യസ്തമാകുന്നത് എന്തുകൊണ്ടാണ്?

ഭാഷ അപൂർണമാണ് എന്നല്ല, അത് അസമർത്ഥമാണ്. ഈ തിരിച്ചറിവാണ് തൽക്ഷണതയുടെ രാഷ്ട്രീയം. അത് തുടങ്ങുന്നത് നീ ഇന്ന് മാത്രമായി ചൂടുന്ന പൂവിന്റെ പേരില്ലായ്മയിലാണ്.

ആധുനികത നമ്മെ കൊണ്ടെത്തിക്കുന്നത് പൂർണ്ണ മനുഷ്യനാവുക എന്ന ജീവിത ലക്ഷ്യത്തെ സംബന്ധിച്ചിടത്തോളം പ്രാധാന്മില്ലാത്ത വിജ്ഞാനത്തിലേക്കാണ്.

സാമുവേൽ ബക്കറ്റിന്റെ കഥാപാത്രത്തെ പോലെ, പൊലീസുകാരൻ അവളോട് പേരും നാടും ഊരും ഒക്കെ ചോദിക്കുന്നുണ്ട്. പുറപ്പെട്ടുപോകുന്ന മനുഷ്യർ സ്വന്തം പേര് പോലും മറന്നുപോകുന്നു.

കമ്മീഷൻ ചുമതല ആരംഭിച്ചു. എല്ലാ വൈകുന്നേരവും റിപ്പോർട്ട് ഹെഡ് ക്വാർട്ടേഴ്സിലേക്ക് കൈമാറി. ‘ഇത്രയും പുസ്തകങ്ങൾ പരിശോധിച്ചു. ഇത്രയും പുസ്തകങ്ങൾ കണ്ടുകെട്ടി’.

സൂഫികൾ ആത്മത്തെ ലൗകിക ബന്ധനങ്ങളിൽ നിന്നും വിമോചിപ്പിക്കാനുള്ള നിർദേശങ്ങൾ നൽകുമ്പോൾ ആത്മത്തിന്റെ അയഥാർത്ഥ സ്വഭാവമാണ് ബൗദ്ധ പാരമ്പര്യം നൽകുന്ന ഉൾക്കാഴ്ച്ച.

എവിടെയാണ് മരണം എന്ന ചോദ്യത്തിന് നമ്മിൽ തന്നെയാണ് എന്നതാണ് മറുപടി. അവിടെ മരണം നമ്മോടൊപ്പം ഇരിക്കുകയും നടക്കുകയും ചെയ്യുന്ന കൂട്ടുകാരനാണ്.

ജീവിതത്തിന്റെ നിസ്സാരതയിൽ പെട്ട് മരണത്തെക്കുറിച്ച് അശ്രദ്ധരാകാതിരിക്കലും ജീവിതത്തിന്റെ സജീവതയിൽ മരണത്തെ രുചിക്കലും പ്രധാനമാണ്. അത് ജീവിതത്തിന് നൈതികമായ ലക്ഷ്യബോധം നൽകും

യഥാർത്ഥ മരണത്തിന് മുമ്പ് ആത്മത്തെ മരിക്കാൻ പരിശീലിപ്പിക്കുക എന്നത് ഒരു ആത്മാന്വേഷിയെ സംബന്ധിച്ചിടത്തോളം അവന്റെ \അവളുടെ ഉൺമയുടെ യഥാർത്ഥ സത്തയെ ഉൾക്കൊള്ളലാണ്.

പൊതുമെത്ത പോലെയുള്ള കഥകളിൽ പ്രകടമാകുന്നത് യുദ്ധ, യുദ്ധാനന്തര കാലത്തെ മനുഷ്യ വികാരങ്ങളുടെ നിസ്സംഗതയാണ്. ‘ഞണ്ടു നിറച്ച കപ്പലി’ൽ ആ യുദ്ധ പശ്ചാത്തലം പ്രത്യക്ഷപ്പെടുന്നത് ശാരീരികമായിട്ടു കൂടെയാണ്