മനുഷ്യൻ അനുഭവിക്കുന്ന ദുരിതങ്ങളും അനീതികളും ദൈവത്തെക്കുറിച്ച് നമ്മൾ പഠിപ്പിക്കുന്ന നീതിയോടും, കാരുണ്യത്തോടും ചേർത്ത് എങ്ങനെയാണ് മനസ്സിലാക്കുക?
യാത്രയാക്കും നേരം മകന് അവർ ഉപദേശം കൊടുത്തു: ‘മകനേ, ഞാനീ നൽകുന്ന ഉപദേശം ജീവിത കാലമത്രയും നീ ഉൾകൊള്ളണം. സത്യം മാത്രം പറയുക, കളവിനെ കുറിച്ച് ചിന്തിക്കുക പോലും അരുത്.
ദൈവിക ഉൻമാദം യുക്തിയുടെ ലോകത്ത് നിന്നുമുള്ള വിമോചനവും മനുഷ്യന് സ്വയം എത്തിപ്പിടിക്കാൻ സാധിക്കാത്ത ദൈവിക യാഥാർത്ഥ്യത്തിലേക്കുള്ള പ്രവേശനവുമാണ്
എത്രയെത്ര മുഖങ്ങൾ, സുഖങ്ങൾ, ദുഃഖങ്ങൾ ദീർഘ നിശ്വാസങ്ങൾ, ഗദ്ഗദങ്ങൾ, പ്രണയങ്ങൾ, വിരഹങ്ങൾ, അടക്കിപ്പിടിച്ച തേങ്ങലുകൾ, എല്ലാം ഒരേ വണ്ടിയിൽ.
നാൽകവലകളിലും പെരുവഴികളിലുമുള്ള മരച്ചുവടുകളിലോ പീടികത്തിണ്ണകളിലോ തന്റെ ഭാണ്ഡമിറക്കിവെച്ച് മുഷിഞ്ഞ വസ്ത്രങ്ങളിൽ തിളങ്ങുന്ന കണ്ണുകളുള്ള ഒരാൾ ഹാർമോണിയം മീട്ടി പാട്ടു തുടങ്ങുകയായി.
കടലുണ്ടി ദേശത്തെ ‘ചാപ്പ’കളിലും സൂര്യൻ തിളയ്ക്കുന്ന തീരത്തെ വെള്ളി മണലിലും ഇരുന്നും നടന്നും വെയിൽ തിന്നും, മഴ കുടിച്ചും ഉന്മത്തനായി കെ.വി തൊഴിലാളികൾക്ക് മുന്നിൽ പാടിക്കൊണ്ടിരുന്നു.
തദ്ദേശീയമായ വൈവിധ്യം നിറഞ്ഞ കലകളും സംഗീത ധാരകളും ഏകാത്മതയുടെ അമൂർത്ത ലാവണ്യത്തിലേക്ക് സംക്രമിപ്പിക്കുക എന്നതായിരുന്നു സൂഫി ദർശനത്തിന്റെ സാംസ്‌കാരിക ദൗത്യം
വിവേചനങ്ങളില്ലാത്ത ദിവ്യാനുഗ്രഹത്തെ മഴയോട് ഉപമിക്കുന്നുണ്ട് എ.ആർ റഹ്മാൻ. മിസ്റ്റിസിസം അങ്ങിനെയാണ്, ആര് ഏത് കിണറ്റിൽ നിന്ന് കുടിച്ചാണ് ദാഹം മാറ്റുന്നത് എന്ന് തിരിച്ചറിയാനാവില്ല. ഒരൊറ്റ മഴയാണ് എല്ലാ കിണറുകളെയും നിറക്കുന്നതും
സമയത്തിലൂടെ യാത്ര ചെയ്യുമ്പോൾ സഞ്ചാരി ഒരു കാലത്തിൽ നിന്ന് മറ്റൊരു കാലത്തിലേക്ക് നീങ്ങുന്നു. ഇവിടെ ജനനം മുതൽ യാത്ര ആരംഭിക്കുന്നു. രാത്രികളും പകലുകളും ഈ യാത്രയുടെ വിവിധ ഘട്ടങ്ങളാണ്.
സൂഫികളുടെ ദർശനത്തിൽ, നരകം മരണാനന്തരം തിന്മ ചെയ്യുന്നവർ ചെന്നെത്തുന്ന ലോകം മാത്രമല്ല. ഭൗതീകലോകത്തുള്ള അനുഭവത്തിന്റെ പല തലങ്ങളെയും അത് പ്രതീകവൽകരിക്കുന്നു.
ഇന്ത്യൻ ശ്രോതക്കൾ അംഗീകാരമായി തനിക്ക് നൽകിയ സർട്ടിഫിക്കറ്റ് ആ അരണ്ട വെളിച്ചത്തിൽ അയാളെനിക്ക് കാണിച്ചു തന്നു. മരം കൊണ്ട് ഫ്രെയിം ചെയ്ത ആ സർട്ടിഫിക്കറ്റ് ഭിത്തിയിൽ തൂക്കിയിട്ട നിലയിലായിരുന്നു.
പ്ലേറ്റോയുടെ ഗുഹാമുഖത്തെ നിഴലുകളെപ്പോലെ സൂഫികളെ സംബന്ധിച്ചിടത്തോളം നിഴൽ നാടകങ്ങൾ മറക്കപ്പുറത്തുള്ള യാഥാർത്ഥ്യത്തെ തിരിച്ചറിഞ്ഞ് ദൈവത്തിലേക്ക് തിരിയാനുള്ള ഓർമ്മപ്പെടുത്തലാണ്
ട്രാൻസ്‍ജെൻഡർ ദർഗയാണ് ലക്ഷ്യം. കുറെ അലഞ്ഞു ഞങ്ങൾ കണ്ടെത്തി. അവിടെ ഒരു വൃദ്ധനും, അദ്ദേഹത്തിന്റെ കൊച്ചു മകനും ഉണ്ടായിരുന്നു. ദർഗ നടത്തിപ്പുകാർ രണ്ടു ട്രാൻസ്‍ജെൻഡർ സുന്ദരികളാണ്!
പ്രണയത്തെ വിശദമായി ചർച്ച ചെയ്യുന്ന ആദ്യ ഇസ്‌ലാമിക രചനയാണ് സവാനിഹ്. പ്രണയത്തെ സര്‍വസ്വവും ഉടലെടുക്കുന്ന ആത്യന്തിക യാഥാര്‍ത്ഥ്യമായാണ് സവാനിഹ് പരിചയപ്പെടുത്തുന്നത്.
ആത്മീയവും, ഭൗതികവുമായ സൗന്ദര്യത്തെ മറ്റൊരു ലക്ഷ്യത്തിന് വേണ്ടിയല്ലാതെ അവക്കുവേണ്ടിത്തന്നെ സ്നേഹിക്കാനും, പ്രണയിക്കാനുമാവും എന്ന തീര്‍പ്പിൽ ഗസ്സാലി ഇമാം എത്തിച്ചേരുന്നുണ്ട്.
സംസാരിച്ചിരുന്നാൽ നമ്മുടെ അകങ്ങളിലെ ധാരണകളെ പൊളിച്ചടുക്കി പുതിയ ലോകം കാട്ടിത്തരുന്ന മനുഷ്യരാണിവർ. അർത്ഥഗർഭമായ കവിതകളുടെയും കടലിരമ്പം ഉള്ളിലൊതുക്കി
സംസാരത്തില്‍ നിന്നാണ് നാം ഉടലെടുത്തത്. അവന്റെ കൽപ്പന അതായിരുന്നു, ‘ഉണ്ടാവുക’, അനന്തരം നാം ഉണ്മ പ്രാപിച്ചു. മൗനം ഇല്ലായ്മയുടെ അവസ്ഥയാണ്, സംസാരം ഉണ്മയുടെയും
നിശബ്ദതയാണ് ദൈവത്തിന്റെ ഭാഷയെന്നും ബാക്കിയുള്ളതൊക്കെ മോശം വിവര്‍ത്തനങ്ങളാണെന്നും ജലാലുദ്ധീന്‍ റൂമി എഴുതിയിട്ടുണ്ട്. ദൈവം നമ്മോടു സംസാരിക്കുന്നത് ധ്യാനാത്മകമായ ആ നിശബ്ദതയിലാണ്
ബ്ലാക് മുസ്‌ലിം നവോത്ഥാനം ലക്ഷ്യമിട്ടുള്ള മൂന്നാം പുനരുത്ഥാനത്തെ ആത്മീയമായ ഒരു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് ജാക്സൺ ഈ ഗ്രന്ഥം രചിക്കുന്നത്
അര ഡസനിലധികം ഭരണാധികാരികൾ സിംഹാസനത്തിൽ ഇരിക്കുന്നത് കാണാൻ അവസരം ലഭിച്ച നിസാമുദ്ധീൻ ഔലിയ ഒരു സുൽത്താനെയും കൊട്ടാരത്തിൽ സന്ദർശിച്ചിരുന്നില്ല
എത്തിക്സിലൂടെയാണ് സൗന്ദര്യത്തിന്റെ ആത്മ സാക്ഷാത്കാരം സാധ്യമാകുന്നത്. ധാർമ്മികതയിൽ ഊന്നിയ ജീവിതം രൂപപ്പെടുത്തുന്നതിലൂടെ വ്യക്തി തന്റെ ജീവിതം സൗന്ദര്യ പൂർണ്ണമാകുന്നു.
‘എക്‌സിസ്റ്റൻഷ്യൽ സൂഫിസം’ രൂപീകരിക്കുക എന്നതായിരുന്നു അബ്ദുറഹ്മാൻ അൽ ബാദവിയുടെ പ്രധാനപ്പെട്ട ഒരു പ്രൊജക്റ്റ്.
സമർപ്പണം, അനുസരണ, ആത്മ നിയന്ത്രനം, ആത്മ വിമർശനം എന്നിവയിൽ നിന്ന് തടയുന്ന എല്ലാറ്റിനോടും അകലം പാലിച്ച് നിലനിൽക്കുമ്പോൾ ഏൽക്കുന്ന ആക്ഷേപം പരിഗണിക്കാതിരിക്കുക
അല്ലാഹുവിനെ മനസിലാക്കുന്നതിനുള്ള ഉപാധി എന്ന നിലയിൽ ജെന്റർ എങ്ങിനെയാണ് നമ്മെ രൂപപ്പെടുത്തുന്നത് എന്നറിയൽ പ്രധാനമാണ്
കാപ്പിക്ക് മതകീയമായ ചരിത്ര പരിസരവും നിലനിൽക്കുന്നുണ്ട്. മലക്ക് ജിബ്‌രീൽ (അ) പ്രവാചകന് (സ) ദിവ്യ സന്ദേശത്തോടൊപ്പം കാപ്പിയും നൽകിയതായി സങ്കൽപ്പമുണ്ട്
പോകാൻ എനിക്കതികം ബുദ്ധിമുട്ടുകളില്ല. എന്റെ ഭാണ്ഡക്കെട്ട് ലളിതമാണ്. എന്നാൽ വിലപിടിച്ച വസ്തുക്കളെല്ലാം നിങ്ങളെങ്ങിനെ കൊണ്ടുപോകും
ഏത് സമയത്തും സ്വർണ്ണമായി മാറാനുള്ള ഒരു ഈയത്തകിട് നമുക്ക് ഓരോരുത്തർക്കുമുള്ളിലുണ്ട് എന്ന് ആൽക്കെമിസ്റ്റുകൾക്കറിയാം. ആൽക്കെമി എന്നത് പരിവർത്തനങ്ങളുടെ കലയാണല്ലോ.
ഫ്രഞ്ച് കോളനി വൽക്കരണത്തിന് എതിരെയുള്ള ചെറുത്തുനിൽപ്പിന്റെ പ്രതീകം ആയിരുന്നു ഇമാം അഹ്മദ് ബംബ. ഫ്രഞ്ച് ഭരണകൂടം വർഷങ്ങളോളം ഇത് കാരണം അദ്ദേഹത്തെ നാടുകത്തിയിരുന്നു.
ഇങ്ങനെ എല്ലാത്തിനുമപ്പുറം ദൈവത്തെ തേടുന്ന, ദൈവത്തിൽ നിന്ന് സൃഷ്ടികളിലേക്ക് പ്രവഹിക്കുന്ന സ്നേഹത്തിന്റെ പാതയിലൂടെ സഞ്ചരിക്കുന്നവരുടെ സ്നേഹ മന്ത്രണങ്ങളാണ് മദ്ഹബേ ഇശ്‌ഖിലേത്
പൊളിഞ്ഞ ജാലകത്തിലൂടെ ശൂന്യമായ മരുഭൂമി യിലേക്ക് കൈകൾ നീട്ടി അദ്ദേഹം പറഞ്ഞു: ഇത് മണക്കുക! പ്രപഞ്ചത്തിലെ ഏറ്റവും മികച്ച ഗന്ധം മരുഭൂമിയുടെടേതാണ്, അതിന് വാസനകളില്ല
നിസ്കരിന്നതിനിടയിലാണ് ഒരു പ്രവാഹം പോലെ അസ്വസ്ഥപ്പെടുത്തിക്കൊണ്ട് ആ ഒരു ചിന്ത ഒഴുകി എത്തിയത്. ആരെയാണ് നീ ആരാധിക്കുന്നത്? ആരോടാണ് നീ ഈ പ്രാർത്ഥിക്കുന്നത്?
ഈ ഭൂമിയില്‍ ഒരു പഥികനെപ്പോലെയാവുക എന്ന ഹദീസ് എല്ലാം ഉപേക്ഷിച്ച് അല്ലാഹുവിലേക്ക് യാത്രയാവാനാണ് സൂഫികളെ പ്രേരിപ്പിച്ചത്. കാരണം യാത്രയുടെ ലക്ഷ്യം അല്ലാഹുവെന്ന സത്യമാണ്
സെനഗലിൽ റമളാൻ മാസ സ്ഥിരീകരണം, പള്ളി നിർമ്മാണം, പരിപാലനം തുടങ്ങിയ കാര്യങ്ങൾ നിയന്ത്രിക്കാൻ ഭരണകൂടത്തിനു കീഴിൽ പ്രത്യേക ഔദ്യോഗിക സംവിധാനങ്ങൾ നിലവിലില്ല
സൂഫി ത്വരീഖത്തുകളെക്കുറിച്ച് പറയാതെ സെനഗലിലെ ഇസ്‌ലാമിനെക്കുറിച്ചുള്ള വിവരണം പൂർണ്ണമാവില്ല. പ്രധാനമായും രണ്ടു സരണികളാണ് (ത്വരീഖ) ഇവിടെയുള്ളത്: തിജാനിയ്യ, മൗരിദിയ്യ
‘ഗരീബ് നവാസ്’ എന്നത് ദരിദ്രരോട് ദയ കാണിക്കുക എന്ന് മാത്രമല്ല അര്‍ത്ഥമാക്കുന്നത്, മറിച്ച് അപരിചിതരെ സ്വീകരിക്കുക, ആഥിതേയത്വം നല്‍കുക എന്നും അര്‍ത്ഥമുണ്ട്
ഇന്ത്യൻ സാമൂഹിക ജീവിതത്തെ രൂപപെടുത്തുന്ന ഉച്ചനീചത്വങ്ങളുടേതായ സാമൂഹിക ക്രമത്തെ പല തരത്തിൽ വെല്ലുവിളിക്കുന്ന അനുഭവങ്ങൾ ഫിറോസ് ഷാഹ് കോട്ലയില്‍ കാണാവാനാവും
അഹമ്മദ് എന്നെ അവരുടെ സൂഫി ത്വരീഖയുടെ സദസ്സിലേക്ക് ക്ഷണിച്ചപ്പോൾ ഒരു കാര്യം വ്യക്തമാക്കിയിരുന്നു. എല്ലാവർക്കും പങ്കെടുക്കാൻ സാധിക്കുന്ന ഒരു സ്ഥലത്താണ് നമ്മളിത് നടത്തുന്നത്
നിങ്ങൾക് തലച്ചോറിന്റെ വലത് ഭാഗത്തേയും ഇടത് ഭാഗത്തേയും വേർതിരിക്കാൻ പറ്റുമോ? അങ്ങനെ ചെയ്‌താൽ മനുഷ്യൻ മരണപ്പെടും. അതുപോലെ തന്നെയാണ് മതവും സംസ്കാരവും
വളരെ സങ്കീർണ്ണമായൊരു ബന്ധമാണ് മസ്നവിക്ക് ഖുർആനുമായുള്ളത്. പേർഷ്യയുടെ ഖുർആൻ എന്നാണ് പ്രശസ്ത പേർഷ്യൻ കവിയായ അബ്ദുറഹ്മാൻ ജാമി മസ്നവിയെ വിശേഷിപ്പിച്ചത്
എങ്ങനെ ഒരു പ്രവാചകനില്‍ നിന്നുള്ള അനന്തരാവകാശം നേടിയെടുക്കാം എന്ന ചോദ്യം ഇബ്നു അറബിയുടെ(റ) രചനകളിലെ കേന്ദ്ര പ്രതിപാദ്യമാണ്
തിരുനബിയെ(സ) സംബോധന ചെയ്ത്കൊണ്ട് മദീനയിലെ ഖുബ്ബയുടെ ചാരത്ത് വെച്ച് രചിക്കപ്പെട്ട ഈ കവിത ആഫ്രിക്കൻ രാജ്യങ്ങളിൽ വ്യാപകമായി ആലപിക്കപ്പെടാറുണ്ട്
മഹാന്‍മാരായ ഒരുപാട് പണ്ഡിതന്‍മാരുടെയും സൂഫികളുടെയും സവിശേഷമായ കഴിവുകളുള്ള സ്ത്രീകളുടെയും സാന്നിധ്യം കൊണ്ട് പ്രശസ്തമായ നാടാണ് മൗറിത്താനിയ
സ്വയം സ്വീകരിച്ച മരണത്തിലൂടെ (മൗത്തേ ഇറാദി) യാണ് ഭൗതിക ലോകത്തോടുള്ള അഭിനിവേശത്തിൽ നിന്ന് രക്ഷപ്പെടുകയെന്ന് അവർ വിശ്വസിച്ചു.
സ്നേഹം ലഘു മരണമാണ് ‘ എന്ന ഇബ്നു അറബിയുടെ വാക്കിൽ നിന്നും സ്വീകരിച്ച ലഘു മരണം എന്ന നോവൽ നാമത്തെ പൂർണ്ണാർത്ഥത്തിൽ യാതാർത്ഥ്യ വത്കരക്കുന്നുണ്ട് കൃതി.
ബെക്തഷീ ആചാര അനുഷ്ടാനങ്ങളെല്ലാം സംഗീതസാന്ദ്രമാണ്. അനതോളിയന്‍ സംസ്കാരികത്തനിമയിൽ ഊന്നിയ കാവ്യ സാഹിത്യം ആണ് ഈ ധാരയുടെ ചിന്താപ്രതലം