Category

Religion

Category

മരണത്തിന് മുൻപ് മരിച്ചു നോക്കാനാണ് പ്രവാചകൻ പറഞ്ഞത്. മരണമില്ലാതെയാകും എന്നല്ല. അനന്തമായി നീളുന്ന ഉൺമയെ കുറിച്ചുള്ള ഭീതിപ്പെടുത്തലാണത്.

യാത്രയാക്കും നേരം മകന് അവർ ഉപദേശം കൊടുത്തു: ‘മകനേ, ഞാനീ നൽകുന്ന ഉപദേശം ജീവിത കാലമത്രയും നീ ഉൾകൊള്ളണം. സത്യം മാത്രം പറയുക, കളവിനെ കുറിച്ച് ചിന്തിക്കുക പോലും അരുത്.

ദൈവിക ഉൻമാദം യുക്തിയുടെ ലോകത്ത് നിന്നുമുള്ള വിമോചനവും മനുഷ്യന് സ്വയം എത്തിപ്പിടിക്കാൻ സാധിക്കാത്ത ദൈവിക യാഥാർത്ഥ്യത്തിലേക്കുള്ള പ്രവേശനവുമാണ്

പ്രപഞ്ചവുമായി കൃതജ്ഞതയും, അനുകമ്പയും, കരുതലും പുലർത്തി ഗാഢമായ ബന്ധം നിലനിർത്തുന്ന ഒരു അവസ്ഥയും, ബോധ്യവുമാണ് മനുഷ്യനായിത്തീരല്‍

‘ഉപയോഗ’ കേന്ദ്രീകൃതമായ മനുഷ്യന്റെ മൃഗങ്ങളോടുള്ള സമീപനത്തെക്കുറിച്ച് മൃഗങ്ങളുടെ കാഴ്ച്ചപ്പാടുകളും പരാതികളും എന്തെല്ലാമായിരിക്കും എന്ന അന്വേഷണം

ആധുനികത നമ്മെ കൊണ്ടെത്തിക്കുന്നത് പൂർണ്ണ മനുഷ്യനാവുക എന്ന ജീവിത ലക്ഷ്യത്തെ സംബന്ധിച്ചിടത്തോളം പ്രാധാന്മില്ലാത്ത വിജ്ഞാനത്തിലേക്കാണ്.

സൂഫികൾ ആത്മത്തെ ലൗകിക ബന്ധനങ്ങളിൽ നിന്നും വിമോചിപ്പിക്കാനുള്ള നിർദേശങ്ങൾ നൽകുമ്പോൾ ആത്മത്തിന്റെ അയഥാർത്ഥ സ്വഭാവമാണ് ബൗദ്ധ പാരമ്പര്യം നൽകുന്ന ഉൾക്കാഴ്ച്ച.

എവിടെയാണ് മരണം എന്ന ചോദ്യത്തിന് നമ്മിൽ തന്നെയാണ് എന്നതാണ് മറുപടി. അവിടെ മരണം നമ്മോടൊപ്പം ഇരിക്കുകയും നടക്കുകയും ചെയ്യുന്ന കൂട്ടുകാരനാണ്.

ജീവിതത്തിന്റെ നിസ്സാരതയിൽ പെട്ട് മരണത്തെക്കുറിച്ച് അശ്രദ്ധരാകാതിരിക്കലും ജീവിതത്തിന്റെ സജീവതയിൽ മരണത്തെ രുചിക്കലും പ്രധാനമാണ്. അത് ജീവിതത്തിന് നൈതികമായ ലക്ഷ്യബോധം നൽകും

യഥാർത്ഥ മരണത്തിന് മുമ്പ് ആത്മത്തെ മരിക്കാൻ പരിശീലിപ്പിക്കുക എന്നത് ഒരു ആത്മാന്വേഷിയെ സംബന്ധിച്ചിടത്തോളം അവന്റെ \അവളുടെ ഉൺമയുടെ യഥാർത്ഥ സത്തയെ ഉൾക്കൊള്ളലാണ്.

ഒമ്പതാം നൂറ്റാണ്ട് മുതലുള്ള ഇസ്‌ലാമിക ചരിത്രത്തെ അതിന്റെ പ്രാദേശിക മാനങ്ങൾ നഷ്ടപ്പെടാതെ തന്നെ ആഗോളമായി സൈദ്ധാന്തിക തലത്തിൽ മനസ്സിലാക്കാൻ ഗ്രീന്റെ പഠനങ്ങൾ അവസരം നൽകുന്നുണ്ട്.

മതകീയ ബിംബങ്ങളെ മുൻനിർത്തി പുതിയ സാമൂഹികതകളെയും, സ്വത്വങ്ങളെയും സങ്കല്പിക്കാൻ ഹജ്ജ് അവസരം ഒരുക്കുന്നുണ്ട് എന്ന് നൈൽ ഗ്രീനും, ഹൊമൈറ സിയാദും വ്യക്തമാക്കുന്നുണ്ട്.

വിശുദ്ധ ഭൂമിയിലേക്കുള്ള ശാരീരികമായ സഞ്ചാരത്തിന് പുറത്ത്, ആഗ്രഹത്തിന്റെ രൂപത്തിൽ ഹജ്ജ് ‘ദേശാന്തര ബന്ധത്തിന്റേതായ’ ഒരു വികാരം കൂടെ ഉണർത്തുന്നുണ്ട്.

സമയത്തിലൂടെ യാത്ര ചെയ്യുമ്പോൾ സഞ്ചാരി ഒരു കാലത്തിൽ നിന്ന് മറ്റൊരു കാലത്തിലേക്ക് നീങ്ങുന്നു. ഇവിടെ ജനനം മുതൽ യാത്ര ആരംഭിക്കുന്നു. രാത്രികളും പകലുകളും ഈ യാത്രയുടെ വിവിധ ഘട്ടങ്ങളാണ്.

ദൈവശാസ്ത്രവും, തത്വചിന്തയും തമ്മിൽ ഇസ്‌ലാമിക ലോകത്ത് സംവാദങ്ങൾക്ക് വേദിയായ ഹിജ്‌റ അഞ്ചാം നൂറ്റാണ്ടിലാണ് ഇമാം ഗസ്സാലി(റ)യുടെ ‘തഹാഫുത്തുൽ ഫലാസിഫ’ പിറവിയെടുക്കുന്നത്

നൈതികതയെ സംബന്ധിച്ച സമകാലിക മതേതര വ്യവഹാരങ്ങളിൽ ‘ദൈവത്തിന് നന്ദി ചെയ്യുക’ എന്ന ആശയത്തിന്റെ അസാന്നിധ്യം മൂലം കൃതജ്ഞതക്ക് പ്രാധാന്യം കുറഞ്ഞതായി കാണാം.

ഇസ്‌ലാമിക്, തമിഴ് സ്വത്വത്തെ നിർവചിച്ച വ്യത്യസ്ത സാഹിത്യ രൂപങ്ങളിലൂടെയാണ് മുസ്‌ലിം ഗ്രന്ഥകാരൻമാർ അവരുടെ ഇസ്‌ലാമിനെക്കുറിച്ചുള്ള അറിവുകൾ ആവിഷ്കരിച്ചത്.

ഫിറങ്കി മഹൽ, ശരീഅത്തിനും തർക്കശാസ്ത്രത്തിനും മുൻഗണന നൽകിയപ്പോൾ ഉത്തരേന്ത്യയിലെ മറ്റൊരു പ്രമുഖ മദ്രസയായ ദയൂബന്ദ് ഊന്നൽ കൊടുത്തത് ഖുർആൻ-ഹദീസ് പഠനങ്ങൾക്കായിരുന്നു.

ഇന്ത്യൻ ശ്രോതക്കൾ അംഗീകാരമായി തനിക്ക് നൽകിയ സർട്ടിഫിക്കറ്റ് ആ അരണ്ട വെളിച്ചത്തിൽ അയാളെനിക്ക് കാണിച്ചു തന്നു. മരം കൊണ്ട് ഫ്രെയിം ചെയ്ത ആ സർട്ടിഫിക്കറ്റ് ഭിത്തിയിൽ തൂക്കിയിട്ട നിലയിലായിരുന്നു.

സഹജീവികളോട് മാന്യമായ രീതിയിൽ പെരുമാറിയാൽ മാത്രം പോരാ, അവർക്ക് ഉപദ്രവം ഉണ്ടാക്കുന്നവരെ തടയുകയും വേണം. നമ്മുടെ ദൈനംദിന ജീവിതത്തിൽ ഈ ‘കടമ’ക്ക് കൃത്യമായ ഒരു നാമം ലഭ്യമല്ല

തിരക്ക് പിടിച്ച ജീവിതം നമ്മൾ അഭിമുഖീകരിക്കാൻ ആഗ്രഹിക്കാത്ത ഏകാന്തതയിൽ നിന്നുള്ള ഒളിച്ചോട്ടമാണ്. മനുഷ്യന്റെ ഏകാന്തതയെ മൗലികമായ മനുഷ്യാവസ്ഥയായിട്ടാണ് തത്വചിന്തകർ കാണുന്നത്

അലിസ്റ്റർ മക്കന്റയർ മനുഷ്യനെ ‘കഥ പറയുന്ന മൃഗം’ എന്നാണ് പരിചയപ്പെടുത്തുന്നത്. നമ്മുടെ പ്രവൃത്തികൾ അർത്ഥപൂർണമാവുന്നത് ആഖ്യാനങ്ങളിലൂടെ മാത്രമാണ്

പണ്ഡിതന്മാരും വ്യാപാരവും തമ്മിലുള്ള ഇടപാടുകളുടെ ഫിലോസഫി മനസ്സിലാക്കാൻ ആത്മാവിനും, ഭൗതിക ലോകത്തിനും ഇടയില്‍ ഇസ്‌ലാം സാധ്യമാക്കിയ ശക്തമായ ബന്ധം തിരിച്ചറിയേണ്ടതുണ്ട്

ആധുനിക ഭരണകൂടം എന്നത് ആധുനികതയുടെ തന്നെ ഏറ്റവും പ്രധാനമായ ഒരു നിർമ്മിതിയാണ്. അതിനാൽ ഇസ്‌ലാമിക് സ്റ്റേറ്റ് എന്നത് ഒരു അസാദ്ധ്യതയാണ് എന്ന വാദമാണ് ഞാൻ മുന്നോട്ട് വെച്ചത്.

ഇസ്‌ലാമിക എസ്കറ്റോളജി മരണാനന്തര ‘ലോകത്തെ’ക്കുറിച്ച് സംസാരിക്കുമ്പോള്‍, ക്രിസ്ത്യൻ എസ്കറ്റോളജി ശ്രദ്ധ ചെലുത്തുന്നത് മരണാനന്തര ‘ജീവിത’ത്തിലാണ്.

തങ്ങളുടെ വിഭവങ്ങളിൽ നിന്നും പാവങ്ങളുടെ അവകാശത്തെ കൈമാറ്റം ചെയ്യുന്ന വിശ്വാസികളെ സംബന്ധിച്ചിടത്തോളം ദാനധർമ്മങ്ങൾ ദൈവിക ആജ്ഞയോടുള്ള കർത്തവ്യ നിർവ്വഹണമാണ്.

വാഹൻ ഒരു അപര ഇടം ആണ് എന്ന് പറയാം. സ്വയം ഒരു ലോകമായിരിക്കുമ്പോൾ തന്നെ അനേകം ലോകങ്ങളേയും തുറമുഖങ്ങളെയും ബന്ധിപ്പിച്ച് നിരന്തരം അവ ചലിച്ചുകൊണ്ടേയിരിക്കുന്നു.

ആത്മീയവും, ഭൗതികവുമായ സൗന്ദര്യത്തെ മറ്റൊരു ലക്ഷ്യത്തിന് വേണ്ടിയല്ലാതെ അവക്കുവേണ്ടിത്തന്നെ സ്നേഹിക്കാനും, പ്രണയിക്കാനുമാവും എന്ന തീര്‍പ്പിൽ ഗസ്സാലി ഇമാം എത്തിച്ചേരുന്നുണ്ട്.

പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രഞ്ച് നാസ്തിക ചിന്തകർ രൂപപ്പെടുത്തിയ മതത്തിന്റെ ഈ ചിത്രം അതുപോലെ പകർത്തുക എന്നതാണ് വർത്തമാന കാലത്തെ യുക്തിവാദികളുടെ രീതി.

ഇബ്നു റുഷ്‌ദിന്റെ ചിന്താകളുടെ രൂപീകരണത്തിൽ അബൂബക്കർ ഇബ്നുൽ അറബിക്ക് പങ്കുള്ളതായി കാണാം. അതുവഴി ഇമാം ഗസ്സാലിയിലേക്കും ഇബ്നു റുഷ്‌ദിന്റെ വേരുകൾ ചെന്നെത്തുന്നുണ്ട്.

ഇമാം ഗസ്സാലിയുടെ ദീർഘദൃഷ്ടമായ തത്വശാസ്ത്രത്തിലെ പരിശ്രമങ്ങളെ ആഴത്തിൽ ഉൾക്കൊണ്ടിരുന്നു ഇബ്നു റുഷ്ദ് എന്നു വേണം മനസ്സിലാക്കാൻ.

എന്താണ് വിശ്വാസം?’ എന്ന ചോദ്യത്തിന് ‘അപരന് ഭക്ഷണം കൊടുക്കലും അഭിവാദ്യം ചെയ്യലുമാണ് വിശ്വാസം എന്നാണ് പ്രവാചകന്‍ ഒരിക്കൽ ഒരിക്കൽ മറുപടി നൽകിയത്.

ശരീഅത്ത്, സിവില്‍ സമൂഹത്തിൽ ഇഴകിച്ചേര്‍ന്നും അവരുടെ ജീവിതങ്ങളിലെ ഓരോ ഭാഗങ്ങളെയും സ്വാധീനിച്ചുകൊണ്ടുമാണ് മുന്നോട്ട് പോയിരുന്നത്

ഇൽമുൽ കലാം ജദീദ് അഭിസംബോധന ചെയ്ത ചോദ്യങ്ങൾ വലിയൊരളവിൽ ഓട്ടോമൻ ധൈഷണിക സമൂഹത്തിന്റെയും, ഓട്ടോമൻ പൊതുജനത്തിന്റെയും ചോദ്യങ്ങൾ കൂടിയായിരുന്നു

സംസാരത്തില്‍ നിന്നാണ് നാം ഉടലെടുത്തത്. അവന്റെ കൽപ്പന അതായിരുന്നു, ‘ഉണ്ടാവുക’, അനന്തരം നാം ഉണ്മ പ്രാപിച്ചു. മൗനം ഇല്ലായ്മയുടെ അവസ്ഥയാണ്, സംസാരം ഉണ്മയുടെയും

സൂഫി സാഹിത്യങ്ങളിൽ മറ അപ്രാപ്യമായതും എന്നാൽ ആഗ്രഹിക്കപ്പെടുന്നതുമായ ‘പ്രിയതമയെ/നെ’ നിഷേധിക്കുകയല്ല, മറിച്ച് അതിന്റെ മൂല്യത്തെ ഉയർത്തുന്ന ഒന്നായിട്ടാണ് ഉപയോഗിക്കപ്പെട്ടിട്ടുള്ളത്

ഗാർഹിക, സാമൂഹക തലങ്ങളിൽ നൈതികമായ ചുറ്റുപാട് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വ്യക്തിയിൽ ധാർമ്മിക ബോധം വളർത്തിയെടുക്കുക
എന്നതാണ് ‘അഖ്‌ലാക്കി’ന്റെ ലക്ഷ്യം.

പ്രപഞ്ചം ഒരു ഡയമെൻഷനിലും വിഭജിക്കാൻ കഴിയാത്ത അതിസൂക്ഷ്മ വസ്തുക്കളിൽ നിന്നും, അവയോട് കൂടെ തന്നെ നിലനിന്ന് പോരുന്ന വിശേഷണങ്ങളിൽ നിന്നുമാണ് സൃഷ്ടിക്കപ്പെട്ടത്

ബ്ലാക് മുസ്‌ലിം നവോത്ഥാനം ലക്ഷ്യമിട്ടുള്ള മൂന്നാം പുനരുത്ഥാനത്തെ ആത്മീയമായ ഒരു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് ജാക്സൺ ഈ ഗ്രന്ഥം രചിക്കുന്നത്

നാം എന്ത് കഴിക്കുന്നു, അതിഥികൾക്കായി എന്ത് ഒരുക്കുന്നു എന്നതെല്ലാം മുസ്‌ലിം വ്യവഹാരങ്ങളിൽ ധാർമ്മിക ജീവിതം രൂപപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പുലർത്തേണ്ട ബാധ്യതകളുടെ ഭാഗമാണ്

അര ഡസനിലധികം ഭരണാധികാരികൾ സിംഹാസനത്തിൽ ഇരിക്കുന്നത് കാണാൻ അവസരം ലഭിച്ച നിസാമുദ്ധീൻ ഔലിയ ഒരു സുൽത്താനെയും കൊട്ടാരത്തിൽ സന്ദർശിച്ചിരുന്നില്ല

മുസ്‌ലിം ലോകത്തെ തത്ത്വചിന്തകർ, ദൈവശാസ്ത്രജ്ഞർ, സൂഫികൾ എന്നിവർക്കിടയിൽ പൊതു ആശയം ഏറ്റവും ഉന്നതമായ സൗന്ദര്യം ഏറ്റവും പൂർണ്ണത നിറഞ്ഞ സത്തയുടേതാണ് എന്ന ധാരണയാണ്

ആത്മീയ ജീവിതം എന്നത് ആത്മത്തിൽ നിന്നും അപരത്തി(നി)ലേക്കുള്ള യാത്രകളാണ്. നമ്മുടെ പക്കലുള്ളവയിൽ നിന്ന് നൽകുക എന്നതാണ് നമ്മുടെ ജീവിതത്തെ അർത്ഥപൂർണ്ണമാക്കുന്നത്

മുസ്‌ലിം സമൂഹങ്ങളിൽ “അപരിചിതൻ” എന്ന പ്രത്യേകമായ ഒരു കേറ്റഗറി നിലനിന്നിരുന്നില്ല. ആദർശപരമായി മുസ്‌ലിംകൾ പരസ്‌പരം അപരിചിതരല്ല എന്നതാവാം ഇതിന് കാരണം.

ഏതെങ്കിലും ഒരാശയത്തെ അതിന്റെ യഥാർത്ഥ ആഴത്തിലേക്ക് തിരിച്ച് കൊണ്ടുവരേണ്ടതായിട്ട് ഉണ്ട് എന്നുണ്ടെങ്കിൽ അത് ആതിഥേയത്വമാണ്

മോഡേൺ സ്റ്റേറ്റിന് ലഭ്യമായ നിർവ്വചനങ്ങൾ ഏത് വെച്ച് നോക്കിയാലും ‘ഇസ്‌ലാമിക് സ്റ്റേറ്റ്’ എന്നത് അസാധ്യവും ആ പ്രയോഗം തന്നെ സാങ്കേതികമായി വൈരുദ്ധ്യം നിറഞ്ഞതുമാണ്

സമർപ്പണം, അനുസരണ, ആത്മ നിയന്ത്രനം, ആത്മ വിമർശനം എന്നിവയിൽ നിന്ന് തടയുന്ന എല്ലാറ്റിനോടും അകലം പാലിച്ച് നിലനിൽക്കുമ്പോൾ ഏൽക്കുന്ന ആക്ഷേപം പരിഗണിക്കാതിരിക്കുക

സ്ത്രീ/പുരുഷൻ എന്നീ ഇടങ്ങളിലേക്ക് ചുരുക്കാവുന്ന വിധത്തിലല്ല, മറിച്ച് സൂക്ഷമമായ വൈവിധ്യങ്ങൾ നിറഞ്ഞതാണ് ദൈവത്തിന്റെ സൃഷ്ടിപ്പുകൾ

അല്ലാഹുവിനെ മനസിലാക്കുന്നതിനുള്ള ഉപാധി എന്ന നിലയിൽ ജെന്റർ എങ്ങിനെയാണ് നമ്മെ രൂപപ്പെടുത്തുന്നത് എന്നറിയൽ പ്രധാനമാണ്